Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Epstein Files

കോടീശ്വരന്മാരെ വേട്ടയാടുന്ന എപ്‌സ്റ്റീൻ നിഴലുകൾ

അനന്തമായ സാധ്യതകളുടെയും മാനുഷിക പുരോഗതിയുടെയും ആസ്ഥാനമായാണ് കാലിഫോർണിയയിലെ സിലിക്കൺ വാലി ലോകത്തിന് മുന്നിൽ സ്വയം അവതരിപ്പിക്കുന്നത്. ലോകത്തെ മാറ്റിമറിച്ച ഗൂഗിളും ആപ്പിളും മെറ്റയും ഉൾപ്പെടെയുള്ള ടെക് ഭീമന്മാരുടെ ഉദയം അവിടെയായിരുന്നു.

എന്നാൽ, ആധുനിക ലോകത്തിന്‍റെ വിധി നിർണയിക്കുന്ന ഈ വിപ്ലവകാരികളുടെ ധാർമികതയെയും സത്യസന്ധതയെയും ചോദ്യം ചെയ്യുന്ന വമ്പൻ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

അന്താരാഷ്‌ട്ര തലത്തിൽ വൻ വിവാദമായ "എപ്‌സ്റ്റീൻ ഫയലുകൾ' പുറത്തുവന്നതോടെ, സാങ്കേതിക വിദ്യയുടെ പിന്നിലെ അധികാര കേന്ദ്രങ്ങളിൽ പടർന്നുകിടക്കുന്ന അവിശുദ്ധ ബന്ധങ്ങളുടെ ഞെട്ടിക്കുന്ന ചിത്രമാണ് തെളിയുന്നത്.

 

കുപ്രസിദ്ധ കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീൻ എന്ന നിഗൂഢ വ്യക്തിത്വം എങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരെയും ബുദ്ധിജീവികളെയും തന്‍റെ സ്വാധീനവലയത്തിലാക്കിയതെന്നത് വെറും ഗോസിപ്പുകൾക്കപ്പുറം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നു.

അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് പേജുകൾ വരുന്ന രേഖകളിൽ സിലിക്കൺ വാലിയിലെ അതികായന്മാരുടെ പേരുകൾ ആവർത്തിച്ചു വരുന്നു എന്നത് സാങ്കേതിക ലോകത്തെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയാണ്.

International

എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ ട്രംപിന്‍റെ ആഹ്വാനം

വാഷിംഗ്ടൺ: യുഎസ് രാഷ്ട്രീയത്തിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്ന എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാനായി വോട്ട് ചെയ്യണമെന്ന് റിപ്പബ്ലിക്കൻ അംഗങ്ങളോട് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആഹ്വാനം ചെയ്തു.

റിപ്പബ്ലിക്കൻ പാർട്ടിയുടെ ചരിത്രവിജയത്തിൽ നിന്നു ശ്രദ്ധ തിരിക്കാൻ തീവ്ര ഇടതുപക്ഷ ഭ്രാന്തന്മാർ കൊണ്ടുവന്നതാണിതെന്നും തങ്ങൾക്ക് ഒളിക്കാനൊന്നുമില്ലെന്നും ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

കുപ്രസിദ്ധ ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ട്രംപിന് ബന്ധമുണ്ടെന്ന തരത്തിൽ ചില ഇ-മെയിലുകൾ പുറത്തുവന്നിരുന്നു. ഫയലുകളെച്ചൊല്ലി റിപ്പബ്ലിക്കൻ പാർട്ടിയിൽ വളരെ വലിയ സംഘട്ടനമാണ് നടന്നത്. ഇവ പുറത്തുവിടണമെന്നു വാദിക്കുന്നവർക്ക് ആവശ്യത്തിലേറെ പിന്തുണയുണ്ടെന്നതിന്‍റെ സൂചനയാണു ട്രംപിന്‍റെ അപൂർവമായ പിന്മാറ്റമെന്നും വിലയിരുത്തപ്പെടുന്നു.

രണ്ടാം വട്ടം അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായാണ് ട്രംപ് ഏതെങ്കിലും വിഷയത്തിൽ ഇത്തരത്തിൽ പിന്നോട്ടുമാറുന്നത്. ജയിലിൽ ച്ച് ജെഫ്രി എപ്സ്റ്റീൻ മരിച്ചതുൾപ്പെടെയുള്ള വിഷയങ്ങളിലെ നിർണായക വിവരങ്ങൾ പുറത്തുവിടാൻ ഈ ബിൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റിനെ നിർബന്ധിതരാക്കുമെന്നാണ് കരുതപ്പെടുന്നത്.    

Latest News

Up